ന്യൂഡല്‍ഹി: കോവിഡ് 19നെ തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന തിനായുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പൊതുജനങ്ങളെയ ും അവരുടെ ഉപജീവന മാർഗങ്ങളെയും സംരക്ഷിക്കാൻ അടുത്ത ആഴ്ച്ച ലോക്ഡൗണിൽ ഇളവ് വരുന്നതോടുകൂടി ആദ്യത്തെ ഉത്തേജന പാക്കേജ് കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതും പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം ചര്‍ച്ചയായെന്നാണ് വിവരം. വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ നിലവിലുള്ള വ്യവസായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ധനസഹായം അനുവദിക്കുന്നതിനുമുള്ള പദ്ധതി വികസിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.