ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടണൽ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു. ശനിയാഴ്ച ജമ്മു-കശ്മീർ സന്ദർശനവേളയിലായിരുന്നു കശ്മീരിൽ നടപ്പാക്കുന്ന 25,000 കോടി പദ്ധതിയിൽ നിർമിക്കുന്ന സോജില്ല ടണലിെൻറ ശിലസ്ഥാപനം അദ്ദേഹം നിർവഹിച്ചത്. ശ്രീനഗർ-കാർഗിൽ-ലേ ദേശീയപാതയിൽ 11578 അടി ഉയരത്തിലാണ് ടണൽ.
മൂന്നര മണിക്കൂറെടുത്ത് താണ്ടുന്ന ദൂരം സോജില്ല ചുരം റോഡ് ടണലിലൂടെ വെറും 15 മിനിറ്റുകൊണ്ട് പൂർത്തിയാക്കാമെന്നതാണ് പ്രത്യേകത. പ്രദേശത്തെ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിെൻറ വികസനത്തിന് കേന്ദ്രത്തിെൻറ പ്രതിജ്ഞാബദ്ധതയാണ് 25000 കോടിയുടെ പദ്ധതിയിലൂടെ പ്രകടമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹിമാലയൻ നഗരമായ ലേയിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.