ന്യൂഡൽഹി: പ്രഥമ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യെ അഭിനന്ദിച്ച് മാർക്കറ്റിങ് ഗുരു ഫിലിപ് കോട്ലർ. ‘പ്രഥമ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാ ർഡ് ജേതാവായ നരേന്ദ്ര മോദിയെ ഞാൻ അഭിനന്ദിക്കുന്നു. മികച്ച നേതൃഗുണവും ഇന്ത്യക്ക് വേണ്ടി അക്ഷീണനായി നടത്തിയ നിസ്വാർഥത സേവനങ്ങളുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.’ -ഫിലിപ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത ്രിയുടെ പ്രയത്നങ്ങൾ ഇന്ത്യയെ ഉന്നതമായ സാമ്പത്തിക- സാമൂഹിക- സാേങ്കതിക മികവിലേക്ക് ഉയർത്തിയെന്നും അദ്ദേഹം പ റഞ്ഞു.
പുരസ്കാര നേട്ടത്തെ കുറിച്ച് രാഹുൽഗാന്ധിയുടെ പരിഹാസ ട്വീറ്റ് വന്നതിനു പിറകെയാണ് ഫലിപ് പ്രധാനമ ന്ത്രിയെ അഭിനന്ദിച്ചത്. ‘‘ലോകപ്രശസ്ത കോട്ലർ പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാർഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാകാൻ കാരണം. ഇത് മുെമ്പാരിക്കലും നൽകാത്തതും ഇതിന് പിന്നിൽ ഇതുവരെ കേൾക്കാത്ത അലീഗഢിലെ കമ്പനിയുമാണ്’’- എന്നായിരുന്നു രാഹുലിെൻറ ട്വീറ്റ്.
അവാർഡ് വാർത്ത വിവാദമായതോടെ ഫിലിപ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. നേതൃഗുണത്തിെൻറ കാര്യത്തിൽ പ്രധാനമന്ത്രി മോദി ഏറ്റവും മുകളിൽ നിൽക്കുന്നു. അവസാന തീരുമാനം എേൻറതാണ് എന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് എന്ന കമ്പനിയാണ് അവാർഡ് നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഇവർ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയുടെ സഹ സ്പോൺസർമാർ പൊതുമേഖല സ്ഥാപനമായ ഗെയിൽ ഇന്ത്യയായിരുന്നുവെന്നും വെബ്പോർട്ടലായ ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. ബാബാ രാംദേവിെൻറ പതഞ്ജലി ഗ്രൂപ്പും ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖറിെൻറ സഹ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടി.വി ഉൾപ്പെടെയുള്ള കമ്പനികളുമായിരുന്നു ഇതിെൻറ പാർട്ണർമാർ.
ആധുനിക മാർക്കറ്റിങ്ങിെൻറയും മാനേജ്െമൻറിെൻറയും ഗുരുവെന്നാണ് ഫിലിപ് കോട്ലർ അറിയപ്പെടുന്നത്. വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ് 2011ൽ ഇദ്ദേഹമാണ് സ്ഥാപിച്ചത്. ഇവർ പരസ്യ, മാർക്കറ്റിങ് മേഖലയിലെ മികവിനാണ് നേരത്തേ പുരസ്കാരം നൽകിയിരുന്നത്.
എന്നാൽ, പുതിയ ഫിലിപ് കോട്ലർ പ്രസിഡൻഷ്യൽ അവാർഡിനെക്കുറിച്ച് വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ്പിെൻറ വെബ്സൈറ്റുകളിലൊന്നും പരാമർശമില്ല. വേൾഡ് മാർക്കറ്റിങ് സമ്മിറ്റ് ഗ്രൂപ് അലീഗഢ് ആസ്ഥാനമായ സസ്ലെൻസ് റിസർച്ച് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 2017ൽ ഒപ്പുവെച്ച കരാറിലാണ് ഇന്ത്യയിൽ വേൾഡ് സമ്മിറ്റ് നടത്താൻ തീരുമാനിച്ചത്.
2018ൽ അവാർഡുകൾക്ക് തെൻറ പേര് ഉപയോഗിക്കാൻ കോട്ലർ, ധൻബാദ് െഎ.െഎ.ടിയിലെ മാനേജ്മെൻറ് സ്റ്റഡീസ് വകുപ്പു കൂടി ഉൾപ്പെടുന്ന സംഘാടക സമിതിക്ക് അനുമതി നൽകി. മാർക്കറ്റിങ് രംഗത്തെ മികവിന് നൽകുന്ന കോട്ലർ അവാർഡിന് അപേക്ഷിക്കുേമ്പാൾ ഒരു ലക്ഷം രൂപ ഫീസ് നൽകണം. ഡൽഹിയിലെ പരിപാടിയുടെ പാർട്ണർമാരായ ചില കമ്പനികൾക്കുതന്നെയായിരുന്നു പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.