ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് യാത്രതിരിച്ച വിമാനത്തിൽ നാടകീയ രംഗങ്ങൾ. യാത്രക്കാരിലൊരാൾ തീവ്രവാദിയെന്നാണെന്ന് പറഞ്ഞതോടെയാണ് ആശങ്കക്ക് തുടക്കമായത്. തുടർന്ന് ഗോവ വിമാനത്താവളത്തിൽ ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് നാടകീയ സംഭവങ്ങൾക്ക് വിരാമമായത്.
വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് യാത്രതിരിച്ച വിമാനത്തിലാണ് സംഭവം നടന്നത്. സിയ ഉൾ ഹഖ് എന്ന യാത്രക്കാരനാണ് തീവ്രവാദിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ യാത്രക്കാരും വിമാനജീവനക്കാരും ആശങ്കയിലായി. എങ്കിലും വിമാനം യാത്രതുടരാൻ തന്നെ തീരുമാനിച്ചു.
പിന്നീട് ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് സി.ഐ.എസ്.എഫ് ഇയാളെ അറസ്റ്റ് ചെയ്ത് ഗോവ പൊലീസിന് കൈമാറി. പൊലീസ് അന്വേഷണത്തിൽ കുറച്ച് മാസങ്ങളായി ഇയാൾ മാനസികരോഗത്തിന് ചികിൽസ തേടിയിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇയാളുടെ മാനസികനില പരിശോധിച്ച ശേഷം പനാജിയിലെ മാനസികരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കോടതി നിർദേശത്തിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.