ന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തുവിട്ട പാകിസ്താൻ നടപടി ഇവരുടെ സുരക്ഷ ആശങ്കയിലാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ്.
എട്ട് ഉദ്യോഗസ്തരുടെയും പേരും ഫോേട്ടായും പുറത്തുവിട്ട പാകിസ്താൻ നടപടിയിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
പാകിസ്താൻ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് എട്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസഥരുടെ വിവരങ്ങൾ പാകിസ്താൻ പുറത്താക്കിയത്. പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയിൽ ചാരപ്രവർത്തനത്തിന് പിടികൂടിയിരുന്നു ഇതിന് പ്രതികാരമാണ് പാകിസ്താെൻറ നടപടിയെന്നും വിദേശ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനെയാണ് നമ്മൾ പറത്താക്കിയത്. എന്നാൽ പാകിസ്താനാണ് അവരുടെ മറ്റ് ആറ് ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചത്. അതിനുശേഷം അവർ നമ്മുടെ എട്ടു ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞത് അവരുടെ സുരക്ഷയെ പൂർണമായും ബാധിച്ചിരിക്കുന്നു. ഇത് നയതന്ത്ര പ്രവർത്തനങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾക്കും മര്യാദക്കും എതിരാണെന്നും വികാസ് സ്വരൂപ് പറഞ്ഞു.
പാകിസ്താൻ സർക്കാർ ഇൗ എട്ടു ഉദ്യോഗസ്തരുടെയും ഇന്ത്യൻ ഹൈകമ്മീഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷക്ക് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.