ന്യൂഡൽഹി: 2019 ഏപ്രിലിൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നടന്ന ചടങ്ങിനിടെ സ്ദ്ഗുരു ജഗ്ഗി വാസുദേവ് താലിബാനി യെന്ന് വിളിച്ച പാക്കിസ്താൻ വിദ്യാർഥി ബിലാൽ ബിൻ സാഖിബ് ഫോബ്സിൻെറ ലിസ്റ്റിലിടം പിടിച്ചു. സംഭവം വിവാദമായത ിനെത്തുടർന്ന് സദ്ഗുരു പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. തൻെറ സംഭാഷണത്തിൽ നിന്നും എഡിറ്റ് ചെയ്ത ഭാഗങ്ങളെടുത്താണ് പ്രചരിപ്പിച്ചതെന്നായിരുന്നു സദ്ഗുരുവിൻെറ വിശദീകരണം.
സംഭവം നടന്ന് ഒരു വർഷത്തിനുശേഷം ഫോബ്സ് മാഗസിൻ പുറത്തിറക്കിയ ഏഷ്യയിലെ മികച്ച യുവ വ്യവസായികളിലൊരാളായാണ് ബിലാൽ ബിൻ സാഖിബിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 3500ഓളം നോമിനേഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 30 അംഗ ലിസ്റ്റിലാണ് സാഖിബ് ഇടം പിടിച്ചത്. സോഷ്യൽ എൻട്രപ്രണർ വിഭാഗത്തിലാണ് ബിലാൽ ഇടം പിടിച്ചിരിക്കുന്നത്.
പാകിസ്താനിലെ ജലക്ഷാമത്തിന് പരിഹാരങ്ങൾ ലക്ഷ്യമിടുന്ന സാമൂഹിക പദ്ധതിയായ തയബയുടെ സ്ഥാപരിലൊരാളാണ് ബിലാൽ. തയബയുടെ ‘H2O വീൽ’ സംരംഭം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളം ചുമന്നുകൊണ്ടുപോകുന്നതിന് പകരം ചക്രരൂപത്തിലുള്ള പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടുപോകുന്ന ഈ പദ്ധതി പാകിസ്താനിലെ ഗ്രാമവാസികൾക്ക് ഏറെ ഉപകാരപ്പെട്ടിരുന്നു. 40 ലിറ്റർ വരെ ഉൾെകാള്ളുന്നതാണ് ഒരു H2O വീൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.