ന്യൂഡൽഹി: കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിയെ ശക്തമായി പിന്തുണച്ച് ഭർത്താവും മാധ്യമപ്രവർത്തകനുമായ സമർ ഹലാങ്കർ.
പ്രിയക്കെതിരെ അക്ബർ മാനനഷ്ടക്കേസ് നൽകിയ സാഹചര്യത്തിലാണ് അദ്ദേഹം ഭാര്യയുടെ ധീരതയെ പുകഴ്ത്തിയും അക്ബറിനെ വിമർശിച്ചും പരസ്യമായി രംഗെത്തത്തിയത്. തൊഴിലിടത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ശബ്ദമുയർത്തിയ 14 വനിത മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ തെൻറ ഭാര്യ പ്രിയ രമണിയുമുണ്ടെന്നും എന്നാൽ, ഇപ്പോൾ ആ കേന്ദ്രമന്ത്രിയെയും അദ്ദേഹത്തിെൻറ 97 വക്കീലന്മാരെയും നേരിടേണ്ട സ്ഥിതിയാണ് അവർക്കെന്നും സമർ ഹലാങ്കർ പറഞ്ഞു.
തങ്ങളുടെ അധികാരം പ്രയോഗിക്കുമെന്നതിനാൽ ആരും ശക്തനായ ഒരു പുരുഷനെതിരെ സംസാരിക്കാൻ തയാറാവില്ല. അത്തരം പുരുഷന്മാരുടെ ചെയ്തികളെ സാധാരണമെന്ന നിലയിലാണ് അധികൃതരും പരിഗണിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിൽ ഇത്തരം പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനമില്ല. ഇത്തരം പരാതികൾ ആരും ഗൗരവത്തിൽ എടുക്കുന്നുമില്ല.
എല്ലാ കാര്യങ്ങളും വളരെ നന്നായി എനിക്കറിയാം. ഇനിയും അധികകാലം ഇത് മറച്ചുവെക്കേണ്ടതില്ലെന്ന് എെൻറ ഭാര്യ തീരുമാനിച്ചു.
അവർ ഭീരുവല്ല, ശക്തയാണെന്നും ശരിയും തെറ്റും തിരിച്ചറിയാനുള്ള അസാമാന്യ കഴിവുണ്ടെന്നും പറഞ്ഞ സമർ, അക്കാരണത്താൽ തന്നെയാണ് താനവരെ വിവാഹം ചെയ്തതെന്നും കൂട്ടിച്ചേർത്തു. എന്നാൽ, അക്ബർ പ്രിയക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരിക്കുന്നു. അയാളുടെ ഉദ്ദേശ്യം വ്യക്തമാണ്. പ്രിയയെയും അതുവഴി അയാൾക്കെതിരെ ശബ്ദിച്ച മറ്റുള്ളവരെയും ഭയപ്പെടുത്തുക എന്നതാണത്. മാനഹാനി എന്ന കുറ്റകൃത്യത്തിനെതിരെ നിയമം ഉറപ്പു നൽകുന്ന ശക്തമായ സംരക്ഷണത്തെ ഭയപ്പെടുത്താനുള്ള ഉപാധിയാക്കി ദുരുപയോഗം ചെയ്യുകയാണ് യഥാർഥത്തിൽ അക്ബർ എന്നും സമർ പറഞ്ഞു. ഇത് അക്ബർ വെഴ്സസ് രമണി എന്ന കേസ് അല്ല. യൂനിയൻ ഒാഫ് ഇന്ത്യ വെഴ്സസ് രമണി എന്നാണെന്നും പറഞ്ഞ സമർ 97 അഭിഭാഷകരെ നിരത്തിയാണ് അക്ബർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇക്കാര്യങ്ങൾ വിശദമാക്കി ‘സ്ക്രോൾ.ഇന്നി’ൽ ആണ് ഇന്ത്യ സ്പെൻറിെൻറ എഡിറ്റർ ആയ സമർ ഹലാങ്കർ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.