കോയമ്പത്തൂര്‍: ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഊട്ടി പര്‍വത ട്രെയിന്‍ സര്‍വിസ് ഡിസംബര്‍ 16, 17 തിയതികളില്‍ റദ്ദാക്കിയതായി സേലം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ചയും സര്‍വിസുണ്ടായിരുന്നില്ല. റിസര്‍വ് ചെയ്ത് മേട്ടുപാളയം സ്റ്റേഷനിലത്തെിയ നൂറുകണക്കിനുപേര്‍ നിരാശരായി മടങ്ങി. നാലുദിവസമായി നീലഗിരി ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ പെയ്തിരുന്നു. ബുധനാഴ്ച മേട്ടുപാളയം -കൂനൂര്‍ റോഡില്‍ വന്‍ പാറ ഉരുണ്ട് റോഡിലേക്ക് വീണതിനാല്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോത്തഗിരി വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. അതിനിടെയാണ് മേട്ടുപാളയം -കൂനൂര്‍ റെയില്‍പാളത്തിലും മണ്ണിടിച്ചില്‍ ഉണ്ടായത്.
ഹില്‍ഗ്രോവിനും കല്ലാറിനും ഇടക്കുള്ള ഭാഗത്ത് കല്ലും മണ്ണും വൃക്ഷങ്ങളും റെയില്‍പാളത്തിലേക്ക് വീണു. അറ്റകുറ്റപ്പണി പുരോഗമിക്കുന്നു. കൂനൂര്‍- ഊട്ടി ട്രെയിന്‍ സര്‍വിസ് സാധാരണ പോലെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.