ന്യൂഡൽഹി: കുറ്റവാളികളെ രണ്ട് വ്യത്യസ്ത നിയമം ഉപയോഗിച്ച് പ്രോസിക്യൂട്ട് െചയ്യാമെന്നും എന്നാൽ, ഒരേ കുറ്റത്തിന് രണ്ടുതവണ ശിക്ഷ പാടില്ലെന്നും സുപ്രീം കോടതി.
പാൻമസാല പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് മാത്രമേ കേസെടുക്കാൻ കഴിയുകയുള്ളൂവെന്നും ഇന്ത്യൻ ശിക്ഷാനിയമം (െഎ.പി.സി) പ്രയോഗിക്കരുതെന്നുമുള്ള ബോംബെ ൈഹകോടതി ഉത്തരവിനെ ചോദ്യംചെയ്ത് മഹാരാഷ്ട്ര സർക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തരം കേസുകളിൽ െഎ.പി.സി പ്രകാരം പിഴ ചുമത്തുന്നതിനും ശിക്ഷ വിധിക്കുന്നതിനും തടസ്സമില്ലെന്ന് ഭക്ഷ്യ സുരക്ഷ നിയമം വ്യക്തമാക്കിയിട്ടുണ്ടെന്ന് ൈഹകോടതി ഉത്തരവ് റദ്ദാക്കിയ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിരോധിച്ച പാൻമസാല (ഗുഡ്ക) കടത്തിയതിനും സൂക്ഷിച്ചതിനും വിൽപന നടത്തിയതിനും മഹാരാഷ്ട്ര പൊലീസാണ് കേെസടുത്തത്. െഎ.പി.സി അനുസരിച്ചും ഭക്ഷ്യസുരക്ഷ നിയമം പ്രകാരവും ഇതു കുറ്റകൃത്യമാണെന്ന് ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.