ഗജാപതി: പോസ്റ്റ്മോർട്ടം ടേബിളിലേക്ക് മകളുടെ ജീവനറ്റ ശരീരം ചുമന്ന് നിസ്സഹായനായ ഇൗ പിതാവ് നടന്നു താണ്ടിയത് അത്ര ചെറിയ ദൂരമല്ല. എട്ടു കി.മീറ്റർ ആണ്. ഒഡിഷയിൽ ചുഴലിക്കാറ്റ് താണ്ഡവമാടിയ ഗജാപതി ജില്ലയിൽനിന്നുമാണ് ഇൗ നടുക്കുന്ന വാർത്ത. തിത്ലി ചുഴലിക്കാറ്റ് ആഞ്ഞുവീശിയ വ്യാഴാഴ്ച ഗ്രാമത്തിൽനിന്ന് കാണാതായിരുന്നു എട്ടു വയസ്സുകാരിയായ ബനിത ദോറയെ. പിന്നീട് മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം വൈദ്യപരിശോധനക്ക് വിധേയമാക്കാൻ ബനിതയുടെ പിതാവ് മുകുന്ദ ദോറ അേങ്ങയറ്റം വേദനയോടെ ആ കുഞ്ഞുശരീരം ചുമലിലേറ്റി നടന്നു. കാലഹന്ദി ഗ്രാമത്തിൽനിന്ന് ലക്ഷ്മിപുർ സ്ക്വയറിൽ എത്തിയപ്പോൾ മുകുന്ദ എട്ടു കി.മീറ്റർ പിന്നിട്ടിരുന്നു. അവിടെനിന്ന് പൊലീസ് വിളിച്ചു നൽകിയ ഒാേട്ടായിലാണ് ആശുപത്രിയിൽ എത്തിയത്. കുട്ടിയെ കാണാതായപ്പോൾ പ്രതീക്ഷ കൈവിടാതെ തിരച്ചിലിൽ ഏർപ്പെട്ട മുകുന്ദ ഒരു മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ടുവെന്ന് ചിലർ അറിയിച്ചപ്പോൾ ഒാടിച്ചെന്ന് നോക്കി. അത് തെൻറ മകൾ ആയിരുന്നുവെന്നും മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്നും ആ പിതാവ് പറഞ്ഞു. ഗ്രാമത്തിലെ അധികൃതരിൽ പലരോടും സഹായം ചോദിച്ചെങ്കിലും ആരും തയാറായില്ല.
കാറ്റുവീശിയ മേഖലകളിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ സന്ദർശിക്കാൻ എത്തുന്നതിനാൽ അതിെൻറ തിരക്കിൽ ആയിരുന്നുവത്രെ ജില്ല അധികൃതർ. ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകക്കുള്ള അർഹത തെളിയിക്കണമെങ്കിലും ദുരന്തത്തിൽെപട്ടതാണെന്ന് വൈദ്യപരിശോധനയിലൂടെ ഉറപ്പാക്കൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.