ഭുവനേശ്വർ: ഒഡിഷ ബി.ജെ.പി അധ്യക്ഷൻ ബസന്ത് പാെണ്ഡയുടെ മരുമകൻ ഹരിശ്ചന്ദ്ര പാെണ്ഡ ബി .ജെ.പി വിട്ട് ബിജു ജനതാദളിൽ (ബി.ജെ.ഡി) ചേർന്നു. ബിജു പട്നായിക് സർക്കാറിെൻറ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് തീരുമാനമെന്ന് ഹരിശ്ചന്ദ്ര പറഞ്ഞു.
ഇദ്ദേഹത്തിന് ബി.ജെ.ഡി അംഗത്വം നൽകിയ ചടങ്ങിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കും സംബന്ധിച്ചു. തെൻറ അമ്മാവന് സംസ്ഥാന വികസനത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം ഏകാധിപതിയാണെന്നും ഹരിശ്ചന്ദ്ര ആരോപിച്ചു.
ഒരാഴ്ച മുമ്പ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമനാഥ ബിസ്വാളിെൻറ മകൾ സുനിത ബിസ്വാൾ ബി.ജെ.ഡിയിൽ ചേർന്നിരുന്നു. ഒഡിഷയിലെ 21 ലോക്സഭ സീറ്റിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏപ്രിലിൽ നാലു ഘട്ടങ്ങളിലായി നടക്കും. ഏപ്രിൽ 11, 18, 23, 29 തീയതികളിലാണ് വോെട്ടടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.