ന്യൂഡൽഹി: പ്രവാസികൾക്ക് ഇ-തപാൽ വോട്ട് സൗകര്യം ഇക്കുറിയില്ല. ഇതിെൻറ നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് തപാൽ വോട്ടിന് തെരഞ്ഞെടുപ്പു കമീഷനും കേന്ദ്രസർക്കാറും അനുകൂലമാണ്. എന്നാൽ, ഒറ്റയടിക്ക് എല്ലാ പ്രവാസികൾക്കുമായി അത് നടപ്പാക്കാൻ കഴിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം കമീഷനെ അറിയിച്ചിട്ടുള്ളത്.
ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് ആദ്യഘട്ടത്തിൽ പരിഗണന നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. ഇതിനെല്ലാമിടയിൽ, വോട്ടെടുപ്പ് സമയത്ത് നാട്ടിലുള്ള വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് മാത്രമാണ് വോട്ടുചെയ്യാൻ കഴിയുക.
80 കഴിഞ്ഞവർക്കും സേനാംഗങ്ങൾക്കും പോസ്റ്റൽ വോട്ടിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ബാധിതർക്ക് വോട്ടുചെയ്യാൻ പോളിങ് ബൂത്തിൽ പ്രത്യേക ക്രമീകരണം ഉണ്ടാവും.
കേരളത്തിൽ ഇക്കുറി പോളിങ് ബൂത്തുകളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 21,498 ആയിരുന്നത് ഇപ്പോൾ 40,771 ആയി ഉയർത്തി. കോവിഡ്കാലത്തെ നിയന്ത്രണങ്ങൾ കൂടി മുൻനിർത്തിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.