ന്യൂഡൽഹി: നിതിഷ് കതാരാ കൊലക്കേസിൽ മുഖ്യപ്രതികളായ വികാസ് യാദവിനും അനന്തരവനായ വിശാലിനും സുപ്രീംകോടതി 25 വർഷത്തെ തടവിന് ശിക്ഷിച്ചു. ൈഹകോടതിവിധി ചോദ്യം ചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. കൂട്ടുപ്രതിയായ സുകേഷ് പെഹൽവാന് കോടതി 20 വർഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. അതേസമയം തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിൽ അഞ്ചു വർഷത്തെ തടവുശിക്ഷ കോടതി റദ്ദാക്കി.
വിധിയിൽ നിതിഷിൻറെ മാതാവ് നിരാശ പ്രകടിപ്പിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു അവരുടെ ആവശ്യം.
2002 ലാണ് കേസിനാസ്പദമായ സംഭവുണ്ടായത്. നിതിഷ് കതാരക്ക് വികാസ് യാദവിെൻറ സഹോദരിയും മുൻ എം.പി ഡി.പി യാദവിെൻറ മകളുമായുള്ള പ്രണയ ബന്ധമാണ് കൊലയിൽ കലാശിച്ചത്. വികാസും സംഘവും 25 കാരനായ നിതിഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ഡൽഹിയിലെ ഗാസിയാബാദിൽ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.