ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ആർ.എസ്.എസും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതി ആസൂത്രണം ചെയ്െതന്ന ജെ.എൻ.യു വിദ്യാർഥി നേതാവ് ശഹ്ല റാശിദിെൻറ ട്വീറ്റ് വൻ വിവാദമായി. വധം ആസൂത്രണം ചെയ്തശേഷം അതിെൻറ ഉത്തരവാദിത്തം മുസ്ലിംകളിേലാ കമ്യൂണിസ്റ്റുകാരിലോ പഴിചാരി മുസ്ലിംകളെ തല്ലിക്കൊല്ലാൻ ഉദ്ദേശിച്ചപോലെയാണ് തോന്നുന്നതെന്നായിരുന്നു ശഹ്ലയുടെ ട്വീറ്റ്. ട്വീറ്റിനെതിരെ നിയമ നടപടി എടുക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി. മോദിക്കെതിരായ വധഭീഷണിയെ സമൂഹമാധ്യമങ്ങൾ വ്യാപകമായി പരിഹസിക്കുന്നതിനിടയിലാണ് പുതിയ വിവാദം.
തനിക്കെതിരെ ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയ സാമൂഹിക വിരുദ്ധശക്തികൾക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ട്വിറ്ററിലൂടെയാണ് ഗഡ്കരി അറിയിച്ചത്. മോദിക്കെതിരായ വധഭീഷണിയിൽ തനിക്ക് വ്യക്തിപരമായ താൽപര്യമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അഭിപ്രായ പ്രകടനമെന്നും ഗഡ്കരി തുടർന്നു. എന്നാൽ, ഗഡ്കരിയുടെ ട്വീറ്റിന് പിറകെ വിശദീകരണവുമായി ശഹ്ല വീണ്ടും രംഗത്തുവന്നു. പരിഹസിക്കാനിട്ട ഒരു ട്വീറ്റിൻമേൽ ലോകത്തെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവ് പണി തുടങ്ങിയെന്ന് അവർ പ്രതികരിച്ചു. മോദിക്കെതിരായ ഭീഷണിയുമായി ബന്ധപ്പെട്ട് ‘ടൈംസ് നൗ’ ചാനൽ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച ശേഷം ജെ.എൻ.യു വിദ്യാർഥിയായ ഉമർ ഖാലിദ് കടന്നുപോയ അവസ്ഥ സങ്കൽപിച്ചുനോക്കണമെന്ന് ശഹ്ല തുടർന്നു.
ഇൗ ആരോപണമുന്നയിച്ച ചാനൽ അവതാരകൻ രാഹുൽ ശിവശങ്കറിനെതിരെ എന്ത് നടപടിയെടുക്കുമെന്ന് ശഹ്ല ചോദിച്ചു. ജെ.എൻ.യു വിദ്യാർഥികൾക്കെതിരെ ബി.ജെ.പി കേന്ദ്രങ്ങൾ നിരന്തരം ഇത്തരം ആരോപണങ്ങളുന്നയിക്കുേമ്പാൾ തിരിച്ച് പരിഹസിക്കാനിട്ടതാണ് ഇൗ ട്വീറ്റ് എന്ന് ശഹ്ല ‘ഇന്ത്യാ ടുഡേ’ ചാനലിനോട് പറഞ്ഞു. മോദിയെ വധിക്കാൻ പദ്ധതിയുണ്ടെന്ന് പറയുന്ന കത്ത് വ്യാജമാണെന്നും മോദി സർക്കാറിെൻറ പരാജയങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണ് അതെന്നും ശഹ്ല ആരോപിച്ചു. മോദിയെ വധിക്കാൻ മാവോവാദി ഗൂഢാലോചനയെന്ന ബി.ജെ.പിയുടെ ആരോപണത്തിെൻറ തുടർച്ചയെന്നോണം ആ ഗൂഢാലോചനയിൽ ഉമർ ഖാലിദിന് പങ്കുണ്ടെന്ന തരത്തിൽ ‘ടൈംസ് നൗ’ ചാനൽ വാർത്ത നൽകിയതിനെ തുടർന്നായിരുന്നു ശഹ്ലയുടെ ട്വീറ്റ്. ശഹ്ലയെ പിന്തുണച്ച ഉമർഖാലിദും തനിക്കെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ച രാഹുൽ ശിവശങ്കറിനെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യം നിതിൻ ഗഡ്കരിയോട് ആവർത്തിച്ചു. അർണാബ് ഗോസ്വാമിയുടെ വ്യാജ പതിപ്പായ രാഹുൽ പതിവായി നാണമില്ലാതെ നുണപറയുന്നയാളാണെന്നും തന്നെ രണ്ട് പ്രാവശ്യം പാകിസ്താനിലേക്ക് സാങ്കൽപിക യാത്ര കൊണ്ടുപോയ ആളാണെന്നും ഉമർ ഖാലിദ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.