ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയ വജ്ര വ്യവസായി നീരവ് മോദിയുടെ ഒമ്പത് ആഡംബര കാറുകൾ പിടിച്ചെടുത്തു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണ് കാറുകൾ പിടിച്ചെടുത്തത്. റോൾസ് റോയ്സ് ഗോസ്റ്റ്, രണ്ട് മെഴ്സിഡെസ് ബെൻസ് ജി.എൽ ക്ലാസ്, പോർഷേ പനാമരേ, ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകൾ, ടോയോട്ട ഫോർച്യൂണർ എന്നിവയെല്ലാമാണ് ഇ.ഡി പിടിച്ചെടുത്തത്.
നീരവ് മോദിയുടെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള 94 കോടി രൂപ മൂല്യം വരുന്ന മ്യൂച്ചൽഫണ്ട്, ഒാഹരികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. കള്ളപ്പണം തടയുന്നത് പ്രകാരമുള്ള നിയമപ്രകാരമാണ് ഇവ പിടിച്ചെടുത്തത്.
നീരവ് മോദിയുമായും മെഹുൽ ചോക്സിയുമായി ബന്ധപ്പെട്ട കടലാസ് കമ്പനികൾക്കെതിരായ നടപടികൾ ശക്തമാക്കുമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നീരവിെൻറ 10 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.