ക്വിങ്ദാവോ (ചൈന): വിവിധരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ചൈനയുടെ നേതൃത്വത്തിലുള്ള വൻകിട ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്കെതിരെ പരോക്ഷ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം ബന്ധപ്പെടുത്തുന്ന വലിയ പദ്ധതികൾ രാജ്യങ്ങളുടെ പരമാധികാരം, അതിർത്തി എന്നിവ മാനിച്ചുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
എട്ടു രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായി സഹകരണ സംഘടനയിൽ ഇന്ത്യമാത്രമാണ് ചൈനയുടെ പദ്ധതി എതിർത്തത്. റഷ്യ, പാകിസ്താൻ, കസാഖ്സ്താൻ, ഉസ്ബെകിസ്താൻ, കിർഗിസ്താൻ, തജികിസ്താൻ എന്നീ രാഷ്ട്രങ്ങൾ പദ്ധതിയെ പിന്തുണച്ചു. അയൽരാജ്യങ്ങളുമായുള്ള ഗതാഗതം ഇന്ത്യ മുൻഗണന നൽകുന്ന വിഷയമാണ്. സുസ്ഥിരവും കാര്യക്ഷമവുമായ, രാജ്യങ്ങളുടെ അതിർത്തികളും പരമാധികാരവും മാനിക്കുന്ന പദ്ധതികളെ ഇന്ത്യ സ്വാഗതം ചെയ്യുമെന്ന് മോദി വ്യക്തമാക്കി.
‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയുടെ ഭാഗമായ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂെടയാണ് കടന്നുപോകുന്നത് എന്നതിനാൽ, ഇൗ നീക്കത്തെ ഇന്ത്യ തുടക്കം മുതൽ ശക്തമായി എതിർക്കുകയാണ്.
2013ലാണ് ചൈന ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതി പ്രഖ്യാപിക്കുന്നത്. ചൈന ആഗോളതലത്തിലുള്ള സ്വാധീനം വർധിപ്പിക്കുന്നതിെൻറ ഭാഗമായുള്ള നീക്കമാണിതെന്ന സംശയം പലരാജ്യങ്ങൾക്കുമുണ്ട്. പദ്ധതിയുമായി സഹകരിക്കാൻ ഇതിനകം 80ഒാളം രാജ്യങ്ങൾ തയാറായതായാണ് ചൈന പറയുന്നത്. പാകിസ്താൻ പ്രസിഡൻറ് മംനൂൻ ഹുസൈൻ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയെ സ്വാഗതം ചെയ്തു. ഇത് പാക് സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തിനെതിരായ നടപടികൾ ശക്തിപ്പെടുത്താൻ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ തീരുമാനമായി. ആഗോളതലത്തിൽ ഭീകരവാദത്തിനെതിരെ പൊരുതാൻ യു.എന്നിനു കീഴിൽ സംവിധാനമുണ്ടാക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ സംസാരിക്കെവ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരത ഉയർത്തുന്ന െവല്ലുവിളികൾ, അഫ്ഗാനിസ്ഥാൻ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് അവതരിപ്പിച്ചു. ‘കിങ്ദാവോ’ വിളംബരം ഭീകരതയെ ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഭീകര സംഘടനയുടെ പേര് പറഞ്ഞിട്ടില്ല.
യുവാക്കൾ ഭീകരതയുമായി ബന്ധമുള്ള ആശയങ്ങളിൽ ചെന്നുപെടരുതെന്നും ഉച്ചകോടി അഭ്യർഥിച്ചു.
ഷാങ്ഹായ് അംഗരാഷ്ട്രങ്ങൾ ഭീകരത തടയുന്നതിെൻറ പേരിൽ ഏതെങ്കിലും രാഷ്ട്രത്തിെൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പാടില്ല. ഭീകര-റാഡിക്കൽ ഗ്രൂപ്പുകളെ രാജ്യങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും പാടില്ല -വിളംബരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.