ബിപ്ലവ് കുമാറിനെ വധിക്കാൻ ലഹരി മാഫിയ പദ്ധതിയിെട്ടന്ന് ബി.ജെ.പി എം.എൽ.എ

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ വധിക്കാൻ മ്യാൻമർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിമാഫിയ പദ്ധതിയിട്ടിരുന്നുവെന്ന് ബി.ജെ.പി എം.എൽ.എ. ഏഷ്യയിലെ ഏറ്റവും വലിയ ലഹരികടത്തു മാഫിയ മ്യാൻമർ തലസ്ഥാനമായ നായ്പിഡാവിൽ യോഗം ചേർന്ന് ബിപ്ലവ് ദേവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എം.എൽ.എ രത്തൻ ചക്രബർത്തിയുടെ വെളിപ്പെടുത്തൽ.

ത്രിപുരയിൽ ബിപ്ലവ് ദേവ് അധികാരത്തിലെത്തിയ ശേഷം ലഹരിക്കടത്തിനെതിരെ ശക്തമായ നടപടിയാണുണ്ടായത്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ സംസ്ഥാനത്ത് 41,000 കിലോ കഞ്ചാവ്്, 80,000 ബോട്ടിൽ ലഹരി കലർന്ന കഫ്സിറപ്പ്്, 1.35 ലക്ഷം ലഹരി ഗുളികകൾ, രണ്ട് കിലോ ഹെറോയിൻ, 620 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പിടികൂടുകയും മയക്കുമരുന്നു കേസിൽ 250 ഒാളം പേരെ അറസ്റ്റുചെയ്തിരുന്നു.

മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളെടുക്കുന്ന ബിപ്ലവ് ദേവിന് വധശിക്ഷയാണ് ലഹരി മാഫിയ വിധിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും ചക്രബർത്തി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് സി.പി.എം ലഹരിക്കടത്ത് മാഫിയകൾക്ക് വഴിവിട്ട് സഹായം നൽകുന്നുണ്ടെന്നും രത്തൻ ചക്രബർത്തി ആരോപിച്ചു.

Tags:    
News Summary - Myanmar based drug peddlers threaten to kill Tripura CM- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.