മുംബൈ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 13കാരിയുടെ വയറ്റിൽനിന്ന് നീക്കിയത് 1.2 കിലോഗ്രാം തൂക്കം വരുന്ന മുടി. സ്വന്തം മുടി തിന്നുന്ന അപൂർവ രോഗം പെൺകുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. വസായിലെ ആശുപത്രിയിൽ ഒരു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് 32 ഇഞ്ച് നീളത്തിൽ കെട്ടുപിണഞ്ഞ് കിടന്ന മുടി നീക്കിയത്.
പെൺകുട്ടിക്ക് കലശലായ വയറുവേദനയും ദഹനപ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കഴിക്കുന്നതെല്ലാം ഛർദിക്കുന്ന അവസ്ഥയുമുണ്ടായി. വസായിലെ ഡിസൂസ ഹോസ്പിറ്റലിൽ നടത്തിയ സ്കാനിങ്ങിലാണ് വയറ്റിൽ മുടി കണ്ടെത്തിയത്.
പെൺകുട്ടിക്ക് മുടി കഴിക്കുന്ന അസുഖമുണ്ടായിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു. മുടി മറ്റ് ഭക്ഷണവസ്തുക്കൾ പോലെ വയറിൽ കിടന്ന് ദഹിക്കില്ലെന്നത് പ്രശ്നം വഷളാക്കി. കുടൽ മുടി നിറഞ്ഞ് അടഞ്ഞതോടെ കഴിക്കുന്ന ഭക്ഷണമൊന്നും വയറിൽ എത്താതെയുമായി. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.