ഉൈജ്ജൻ (മധ്യപ്രദേശ്): ‘‘എെൻറ മകൻ രോഗം ബാധിച്ച് മരിച്ചെന്ന് വിശ്വസി ക്കാനാണ് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്’’ -വ്യാജ ഏറ്റുമുട്ടലിൽ കൊല് ലപ്പെട്ട തുൾസിറാം പ്രജാപതിയുടെ അമ്മ നർമദബായി പറയുന്നു. 2006 എന്ന വ ർഷം പോലും ഒാർമിക്കാൻ 72കാരിയായ ഇവർ ഇഷ്ടപ്പെടുന്നില്ല. 12 വർഷം മുമ് പ് കൊല്ലപ്പെട്ട മകെൻറ കേസ് എങ്ങനെയെങ്കിലും അവസാനിച്ചു കാണാനാണിപ്പോൾ നർമദാഭായി ആഗ്രഹിക്കുന്നത്. അത്രയേറെ ഇവർ അനുഭവിച്ചു. ‘‘മരണത്തോടെ അവൻ ഇൗ ലോകത്തുനിന്ന് രക്ഷപ്പെട്ടു. എന്നാൽ, ഞാൻ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ്’’ - കണ്ണീരോടെ നർമദ ബായി തുടർന്നു. ദ വയർ പോർട്ടൽ ലേഖികയോടാണ് ഇവർ മനസ്സു തുറന്നത്. കേസിൽ അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖരായിരുന്നു പ്രതികൾ.
അമ്മയുടെ പരാതിയെ തുടർന്നാണ് തുൾസിറാം പ്രജാപതി കേസിൽ സി.ബി.െഎ േകസ് രജിസ്റ്റർ ചെയ്തത്. കേസിലെ പ്രധാന സാക്ഷിയുമായിരുന്നു ഇവർ. മകൻ മരിച്ച് 12 വർഷത്തിനു ശേഷം കഴിഞ്ഞ മാസം പ്രത്യേക സി.ബി.െഎ ജഡ്ജി എസ്.ജെ. ശർമ ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിരവധി തവണ സമൻസ് ലഭിച്ചുെവങ്കിലും ഇവർ കോടതിയിൽ എത്തിയില്ല. തുടർന്ന് നർമദക്കെതിരെ ജാമ്യമില്ലാത്ത അറസ്റ്റ് വാറൻറും പുറപ്പെടുവിച്ചു. ‘‘ കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ നിരവധി ഭീഷണി നേരിട്ടു. കേസ് മുന്നോട്ട് പോയാൽ എെൻറ മകനെ തിരിച്ചുകിട്ടില്ല. പിന്നെന്തിന് ഞാൻ കേസുമായി മുന്നോട്ടുപോകണം’’ -ഇവർ ചോദിക്കുന്നു. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ‘‘എല്ലാവരും പറയുന്നു, മോദിയുടെ ആൾക്കാരാണെന്ന്. എനിക്കറിയില്ല.’’ നിസ്സഹായതയോടെ അവർ തുടർന്നു.
28കാരനായ തുൾസി റാം പ്രജാപതി ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. കോടതിയിൽവെച്ച് അമ്മയെ കണ്ടപ്പോൾതന്നെ ഏറ്റുമുട്ടലിൽ വധിക്കുമെന്ന് പ്രജാപതി പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചുവെന്ന് നർമദ പറഞ്ഞു. കേസിലെ മറ്റൊരു സാക്ഷിയും പ്രജാപതിയുടെ സഹോദരനുമായ പവൻ 2016ൽ കിണറ്റിൽ ചാടി മരിക്കുകയായിരുന്നു. ദ വയർ റിപ്പോർട്ടർ, നർമദയെ അഭിമുഖം നടത്തുന്നതിനിടെ ഇവരുടെ കുടുംബക്കാരനെന്ന് പറഞ്ഞ് ഒരാൾ സംസാരം തടസ്സപ്പെടുത്തി. വിനോദ്ശർമ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ, വിനോദ് ലാല എന്ന ഇയാളുടെ ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പി നേതാവ് കൈലാശ് വിജയ്വർഗിയയോടൊപ്പമുള്ള ചിത്രമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.