ബംഗാളിൽ ബി.ജെ.പിയിൽനിന്ന് കൂട്ടപലായനം; സ്വീകരിക്കാനൊരുങ്ങി തൃണമൂലും മമതയും

കൊൽക്കത്ത: അധികാരമുറപ്പിച്ച് പാളയം വിട്ടുപോയി ഒന്നുമില്ലാതായവർ വീണ്ടും തിരിച്ചെത്തുേമ്പാൾ ബംഗാളിൽ ശരിക്കും ചിരിച്ച് മമത ബാനർജി. ഇത്തവണ മമത വീഴുമെന്നും ബി.ജെ.പി അധികാരമേറുമെന്നും ഉറപ്പിച്ചാണ് മുൻമന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർ വരെ തൃണമൂൽ വിട്ട് ബി.ജെ.പിക്കൊപ്പം ചേർന്നിരുന്നത്. എന്നാൽ, 292 അംഗ സഭയിൽ 213 സീറ്റും നേടി വൻ ഭൂരിപക്ഷത്തോടെ മമത അധികാരം വീണ്ടും ഉറപ്പിച്ചതോടെ തിരിച്ച് കൂട്ട പലായനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിലെ ബി.ജെ.പി സിറ്റിങ് എം.പിമാരും എം.എൽ.എമാരും വരെ മമതക്കൊപ്പം ചേരുമെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോർട്ട്. മുൻ എം.എൽ.എ സോണാലി ഗുഹ, മുൻ ഫുട്ബാളർ ദീപേന്ദു വിശ്വാസ്, സരള മുർമു, അമൽ ആചാര്യ തുടങ്ങി

തൃണമൂലിലെടുക്കുമോയെന്ന് അനുവാദം തേടി കത്തയച്ചവരുടെ പട്ടിക നീളും.

ബി.ജെ.പി ബാനറിൽ സഭയിലെത്തിയ ഏഴോ എേട്ടാ പേരും മൂന്ന് സിറ്റിങ് എം.എൽ.എമാരും താൽപര്യമറിയിച്ചതായി തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. നേരത്തെ തൃണമൂൽ വിട്ടിരുന്ന മുൻനിര ബി.ജെ.പി നേതാവ് മുകുൾ റോയും പുതുതായി മാറ്റത്തിന്‍റെ സൂചന നൽകി തുടങ്ങുന്നതായി സമൂഹ മാധ്യമ പോസ്റ്റ് ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ മകനിട്ട പോസ്റ്റാണ് സംശയങ്ങളുണർത്തിയത്. ബി.ജെ.പിയെ വിമർശിക്കുന്നുവെന്ന് തോന്നിക്കുന്നതാണ് പോസ്റ്റ്.

എന്നാൽ, എല്ലാ റിപ്പോർട്ടുകളും ബി.ജെ.പി തള്ളി. 

Tags:    
News Summary - Month After Trinamool Win, Defectors Who Joined BJP Queue Up To Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.