മുർഷിദാബാദ് കൂട്ടക്കൊല; ഒരാൾ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ ആർ.എസ്.എസ് പ്രവർത്തകനായ അധ്യാപകനും കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്പൽ ബെഹ്റയെന്ന നിർമാണ തൊഴിലാളിയാണ് അറസ്റ്റിലായത്. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകങ്ങളിലെത്തിയതെന്നാണ് പൊലീസ് നിഗമനം.

ഒക്ടോബർ എട്ടിനാണ് ജിയഗൻജിലെ വസതിയിൽ സ്കൂൾ അധ്യാപകനായ ബന്ധു പ്രകാശ് പാൽ (35) ഏഴുമാസം ഗർഭിണിയായ ഭാര്യ ബ്യൂട്ടി (30), എട്ടു വയസുകാരനായ ഇവരുടെ മകൻ അംഗൻ എന്നിവർ ക്രൂരമായി കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ കൊല്ലപ്പെട്ട ബന്ധു പ്രകാശ് നിയവിരുദ്ധമായി പണമിടപാട് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹത്തിെൻറ സമീപത്ത് കണ്ടെത്തിയ പാസ് ബുക്കാണ് പ്രതിയെ പിടികൂടുന്നതിന് പൊലീസിന് സഹായകമായത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളെ ഉൾപ്പെടുത്തി ബന്ധു പ്രകാശ് സ്ഥിര നിക്ഷേപ പരിപാടി നടത്തിയിരുന്നു. നിർമാണ തൊഴിലാളിയായ ഉത്പൽ ബെഹ്റയും ഇതിൽ ചേർന്നിരുന്നു. എന്നാൽ ഉത്പലിെൻറ പണമടവ് പൂർത്തിയായതോടെ ഇയാൾ ഉടമ്പടിപ്രകാരം തനിക്ക് ലഭിക്കാനുള്ള 48,000 രൂപ തിരിച്ചുചോദിച്ചു. എന്നാൽ ബന്ധുപ്രകാശ് പണം നൽകാൻ തയാറായില്ല.

ഒക്ടോബർ അഞ്ചിന് ബന്ധു പ്രകാശിെൻറ വസതിയിലെത്തിയ ഉത്പലിനെ ഇയാൾ അപമാനിക്കുകയും പണം ചോദിച്ച് വീട്ടിലെത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടു ദിവസം സഹോദരിയുടെ വീട്ടിൽ തങ്ങിയ ഉത്പൽ ഒക്ടോബർ എട്ടിന് ബന്ധുപ്രകാശിെൻറ വീട്ടിലെത്തുകയും മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൃത്യം നടന്ന ദിവസം അപരിചിതനായ ഒരാളെ ബന്ധുപ്രകാശിെൻറ വീട്ടുപരിസരത്ത് കണ്ടതായി അയൽവാസി മൊഴി നൽകിയിരുന്നു. തുടർന്ന് പൊലീസ് രേഖാചിത്രം തയാറാക്കുകയും ഇതിെൻറ അടിസ്ഥാനത്തിൽ ഉത്പലിനെ പിടികൂടുകയുമായിരുന്നു. ഉത്പൽ അവസാനം വിളിച്ച നമ്പർ ബന്ധു പ്രകാശിേൻറതാെണന്നും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.ആർ.എസ്.എസ് പ്രവർത്തകനായ ബന്ധുവിെൻറയും കുടുംബത്തിെൻറയും കൊലപാതകങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

Tags:    
News Summary - Money Dispute Behind Murshidabad Triple Murder, Accused Arrested - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.