ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞത് തെറ്റാണെന്നും കശ്മീർ പാകിസ്താന് നൽകാമെന്ന് തുടർച്ചയായി വാഗ്ദാനം ചെയ്തത് സർദാർ വല്ലഭ ഭായ് പേട്ടൽ ആണെന്നും മുൻ കേന്ദ്രമന്ത്രി സെയ്ഫുദ്ദീൻ സോസ്. ചരിത്രത്തെ മോദി ദുർവ്യാഖ്യാനം ചെയ്യുകയാണ്. പേട്ടൽ മാർഗം സ്വീകരിച്ചിരുന്നുവെങ്കിൽ കശ്മീർ പ്രശ്നം ഉണ്ടാകുമായിരുന്നില്ല എന്നാണ് മോദിയുടെ അവകാശ വാദം. ചരിത്രസത്യങ്ങൾ അറിയാതെയാണിത് ^സോസ് പ്രസ്താവനയിൽ പറഞ്ഞു. കശ്മീരിനെക്കുറിച്ച് സെയ്ഫുദ്ദീൻ സോസിെൻറ പുസ്തകം അടുത്ത് പുറത്തിറങ്ങും.
കശ്മീരിനെ പാകിസ്താന് പേട്ടൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഭാവനലോകത്ത് മുഴുകിയ ലിയാഖത്ത് അലിഖാൻ ഹൈദരാബാദ് ഡെക്കാന് വേണ്ടി വാശിപിടിക്കുകയായിരുന്നു. ഇതേകുറിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ചൗധരി മുഹമ്മദ് അലി, മുൻ മന്ത്രി സർദാർ ഷൗക്കത്ത് ഹയാത് ഖാൻ എന്നിവരുടെ പുസ്തകങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്. ലിയാഖത്ത് അലിഖാൻറ നിലപാടിൽ അവർ വിലപിക്കുന്നുണ്ട്. രാഷ്ട്രീയക്കാർ ചരിത്രത്തെ ഉപയോഗിക്കുേമ്പാൾ വസ്തുതകൾ വിസ്മരിക്കരുത്. മോദി ഏതായാലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ചരിത്രം ഗൗരവമായി പഠിക്കണം. നെഹ്റുവിന് പേട്ടലുമായും ഗാന്ധിജിയുമായുമുള്ള ബന്ധം എന്തായിരുന്നുെവന്ന് അതുവഴി മനസ്സിലാക്കാനാവും ^സോസ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.