ന്യൂഡൽഹി: വോട്ടർമാർ തള്ളികളഞ്ഞവർ പാര്‍ലമെൻറ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ലമെന്റ് നിരന്തരം തടസപ്പെടുത്തുന്നതിനാൽ നോട്ട് അസാധുവാക്കൽ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കഴിയുന്നില്ല. വഷിയത്തിൽ ഏത് തരത്തിലുള്ള ചര്‍ച്ചക്കും സര്‍ക്കാര്‍ തയാറാണെന്ന് പ്രതിപക്ഷത്തെ അറിയിച്ചിരുന്നു എന്നാൽ അവർ സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബഹ്റായച്ചിയിൽ ബി.ജെ.പി പരിവര്‍ത്തന്‍ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന് കനത്ത മൂടൽ മഞ്ഞിനെ ബഹ്റായച്ചിയിൽ ഇറങ്ങാനാകാത്തതിനാല്‍ ഫോണ്‍ വഴിയാണ് പ്രധാനമന്ത്രി റാലിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. കള്ളപ്പണം ഒളിപ്പിച്ചുവച്ചവരെ പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനത്തെ തുടർന്ന് ദിവസേന കെട്ടുകണക്കിന് പണമാണ് പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. വലിയ കള്ളപ്പണക്കാരെല്ലാം അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുന്ന സർക്കാർ അവരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
ഉത്തർപ്രദേശിലെ ഭരണപാർട്ടിയായ സമാജ്വാദി പാർട്ടിക്കും പ്രതിപക്ഷമായ ബഹുജൻ സമാജ് പാർട്ടിക്കും നോട്ടു വിഷയത്തിൽ ഒരേശബ്ദമാണ്. ഇതാദ്യമായാണ് ഇരുപാർട്ടികളും ഒരേ ശബ്ദത്തിൽ പ്രതികരിക്കുന്നത്. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിനെ എസ്.പിയും ബി.എസ്.പിയും ഭയക്കുന്നത് എന്തിനാണ്. നോട്ട് പിൻവലിച്ചതിലൂടെ രണ്ടു പാർട്ടികളും വളരെ ബുദ്ധിമുട്ടുന്നുണ്ടെന്നും മോദി വിമർശിച്ചു.
ഉത്തർപ്രദേശിന്റെ വികസനത്തിനും പുരോഗതിക്കും ഗുണ്ടരാജിൽ നിന്നു രക്ഷപ്പെടുത്തുന്നതിനും വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്നും മോദി അഭ്യർഥിച്ചു. സംസ്ഥാനത്ത് ഗുണ്ടകൾക്ക് പൊലീസ് സംരക്ഷണം നൽകുകയാണ്. ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.