ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ എസ്.ഐ.ടി നടപടിക്കെതിരെ കൊല്ലെപ്പട്ട മുൻ എം.പി ഇഹ്സാൻ ജാഫ്രിയുടെ വിധവ സകിയ ജാഫ്രി നൽകിയ ഹരജിയിൽ ഏപ്രിൽ 13ന് വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനം.
തീയതി നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു അപേക്ഷയും ഇനി പ്രോൽസാഹിപ്പിക്കില്ലെന്നും സകിയ ജാഫ്രിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ജസ്റ്റിസ് എ.എം ഖാൻവിൽകർ നേതൃത്വം നൽകുന്ന ബെഞ്ച് അറിയിച്ചു. നീട്ടിവെക്കാനുള്ള ഹരജിയെ എതിർത്ത, ഗുജറാത്ത് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടുത്ത ആഴ്ച തന്നെ വാദം കേൾക്കണമെന്ന് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.