ഹൈദരാബാദിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം കണ്ടെത്തി. സ്ത്രീ പതിവായി സന്ദർശിക്കാറുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ പൂജാരി അവരെ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 57കാരിയായ ഉമാ ദേവി, ഏപ്രിൽ 18ന് വൈകുന്നേരം 6.30ന് ക്ഷേത്രത്തിലേക്ക് ദിവസേന നടക്കാൻ പോകുമായിരുന്നു. എന്നാൽ അന്ന് തിരിച്ചെത്തിയില്ല. തുടർന്ന് അവരുടെ കുടുംബം പൊലീസിനെ സമീപിക്കുകയും സോഷ്യൽ മീഡിയയിൽ വിവരം നൽകുകയും ചെയ്തു. ക്ഷേത്രത്തിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
42കാരനായ അനുമൂല മുരളി കൃഷ്ണയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. ആഭരണങ്ങൾ മോഷ്ടിക്കാനും വിൽക്കാനുമുള്ള ശ്രമത്തിലാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പൂജാരിയിൽ നിന്ന് സ്വർണം വാങ്ങിയ ജോഷി നന്ദകിഷോർ എന്ന ജ്വല്ലറി ഉടമയെയും തിരിച്ചറിഞ്ഞു. മുരളീകൃഷ്ണയിൽ നിന്ന് രണ്ട് സ്വർണ്ണ വളകളും ഒരു ലക്ഷം രൂപയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
സാമ്പത്തിക പ്രശ്‌നങ്ങൾ ഉള്ളതായി പൂജാരി പറഞ്ഞു. സ്ത്രീ പതിവായി സ്വർണാഭരണങ്ങൾ ധരിച്ച് ക്ഷേത്രത്തിലെത്താറുണ്ടെന്ന് പുരോഹിതൻ പറഞ്ഞു. മുരളീകൃഷ്ണ സ്ത്രീയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.