ലഖ്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ 13കാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന് ലൈംഗികാതിക്രമത്തിന് വിധേയമാക്കി. അക്രമം പുറത്തുപറയാതിരിക്കാൻ പ്രതികൾ 20 രൂപ കുട്ടിക്ക് നൽകിയതായും പരാതി.
വ്യാഴാഴ്ചയാണ് സംഭവം. കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനായി പിതാവ് 13കാരനെ മാർക്കറ്റിേലക്ക് അയച്ചിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ കുട്ടിയെ പിന്തുടരുകയും മാർക്കറ്റിൽവെച്ച് പരിചയം പുതുക്കുകയും ചെയ്തു. തുടർന്ന് 13കാരനെ തൊട്ടടുത്ത കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 20 രൂപ നൽകുകയും ചെയ്തു.
വീട്ടിൽ തിരിച്ചെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ സംഭവം അറിയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. കുട്ടിയെ ഉപദ്രവിച്ചതിന് രണ്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കുടുംബവുമായി അടുത്ത പരിചയമുള്ളവരാണ് പ്രതികളെന്ന് കുട്ടിയുടെ മാതാപിതാക്കൾ െപാലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.