നന്ദിഗ്രാമിൽ ട്വിസ്റ്റ്; മമതക്ക് തോൽവി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്‍റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം.

നന്ദിഗ്രാമിലെ ജനങ്ങളുടെ വിധിയെ അംഗീകരിക്കുന്നു. പക്ഷേ, തെരഞ്ഞെടുപ്പ് കമീഷനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത അറിയിച്ചു. മണിക്കൂറുകൾക്ക് മുമ്പ് 1200 വോട്ടിന് മമത ജയിച്ചുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം സുവേന്ദു അധികാരിയുടെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. വിധിയിലെ ആശയക്കുഴപ്പത്തെ തുടർന്നാണ് മമത ബാനർജി കോടതിയെ സമീപിക്കുക.

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ തുടരും. 213 സീറ്റുകളിലാണ് തൃണമൂൽ മുന്നേറ്റം. 78 സീറ്റുകളാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മുൻതെരഞ്ഞെടുപ്പിനേക്കാൾ നില െമച്ചപ്പെടുത്താൻ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞത്. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നേരന്ദ്രമോദിയും ക്യാമ്പ് ചെയ്തായിരുന്നു ബംഗാളിലെ ബി.ജെ.പിയുടെ പ്രചാരണം. 


Tags:    
News Summary - Massive twist in Nandigram, Suvendu leads by 1957 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.