ഗുവാഹതി: മണിപ്പൂർ മുഖ്യമന്ത്രി നോങ്തോംബാം ബിരേൻ ഉൾപ്പെടെ 160 യാത്രക്കാർ സഞ്ചരിച്ച എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു. ഡൽഹി^ഗുവാഹതി^ഇംഫാൽ റൂട്ടിലെ വിമാനം വെള്ളിയാഴ്ച ഗുവാഹതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. പക്ഷിയിടിച്ചത് ശക്തമായ ആഘാതമുണ്ടാക്കിയെന്നും ആ ഭാഗത്ത് തുള രൂപപ്പെെട്ടന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എന്നാൽ, ആളപായമില്ല.
അതേസമയം, ഗുവാഹതി വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാർ കഴിവുകെട്ടവരാണെന്നും അവരുടേത് മോശം സേവനമാണെന്നും ബിരേൻ ട്വീറ്റ് ചെയ്തു. അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കാൻ ജീവനക്കാർ തയാറായില്ല. മൂന്ന് ജീവനക്കാരെ മാത്രമേ ഇവിടെ കണ്ടുള്ളൂ. ഇംഫാലിലേക്ക് യാത്ര തുടരേണ്ടവർക്ക് പ്രത്യേക വിമാനം അനുവദിക്കുന്നതിലും താമസമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, യാത്ര തുടരേണ്ടവർക്ക് സൗകര്യങ്ങൾ ഒരുക്കിയെന്നും വീഴ്ചയുണ്ടായില്ലെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.