മംഗളൂരു: മംഗളൂരു സംഘർഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവ് രാജ ബൊമ്മ. മംഗളൂരുവിലെ പൊലീസ് സ്റ്റേഷൻ തീവെക്കാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചത്. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാണ് സേനയെ ഉപയോഗിച്ചതെന്നും ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊലീസ് വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. മംഗളൂരു കമീഷണറേറ്റ് പരിധിയിൽ മുഴുവനാണ് കർഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ.
വ്യാഴാഴ്ച വൈകീട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രക്ഷോഭകർക്കു നേരെ െപാലീസ് വെടിയുതിർത്തത്. മംഗളൂരു കുദ്രോളിയിലെ നൗഫൽ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് മരിച്ചത്. വെടിയേറ്റുവീണ ഇവരെ കൂടെയുണ്ടായിരുന്നവർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച മംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.