ന്യൂഡൽഹി: ശീതള പാനീയങ്ങളായ തംസ് അപും കൊക്കകോളയും നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചയാൾക്ക് അഞ്ചുലക്ഷം രൂപ പിഴ. വിഷയത്തിൽ സാങ്കേതിക പരിജ്ഞാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത, അജയ് രസ്തോഗി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
നിരോധന ആവശ്യമായി എന്തുകൊണ്ടാണ് രണ്ടു പ്രത്യേക ബ്രാൻഡുകൾ മാത്രം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഹരജിക്കാരനായ ഉമേദ്സിങ് പി. ചാവ്ഡയുടെ അഭിഭാഷകന് മറുപടി പറയാൻ സാധിക്കാതെ വന്നതോടെ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. തുടർന്ന് അഞ്ചുലക്ഷം രൂപ പിഴയിടുകയും ചെയ്തു. ഒരു മാസത്തിനകം ഇൗ തുക കെട്ടിെവക്കണം. തംസ് അപും കൊക്കകോളയും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും അതിനാൽ ഈ ബ്രാൻഡുകൾ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ചാവ്ഡ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്തുവെന്നും തംസ് അപും കൊക്ക കോളയും ആരോഗ്യത്തിന് ഹാനികരമാണെന്ന വാദം ശരിവെക്കാൻ കഴിയില്ലെന്നും പിഴ ചുമത്തിയശേഷം സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.