ഭാര്യയെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഗൃഹനാഥൻ അറസ്റ്റിൽ. 35കാരിയായ കാഞ്ചൻ അറോറയും 15കാരനായ മകനുമാണ് കൊല്ലപ്പെട്ടത്. ഷഹ്‌ദാരയിലെ ഗീത കോളനി ഏരിയയിലാണ് സംഭവം. സംഭവത്തിൽ സചിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നുള്ള മാനസിക പിരിമുറുക്കവും വിഷാദവും കാരണം ഭാര്യയുമായി സചിൻ പതിവായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ വഴക്കുണ്ടായ ശേഷമാണ് പ്രതി ഇരുവരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതക വിവരം സചിൻ തന്നെയാണ് കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്.

സചിന്‍റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കാഞ്ചന്‍റെയും മകന്റെയും മൃതദേഹങ്ങൾ രണ്ടാം നിലയിൽ കണ്ടെത്തി. കാഞ്ചന്‍ കട്ടിലിലും മകൻ നിലത്തും മരിച്ചു കിടക്കുന്ന നിലയിലാ‍യിരുന്നവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ആർ. സത്യസുന്ദരം പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന സചിൻ അടുത്തിടെയാണ് പലചരക്കുകട തുടങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി അറിയിച്ചു.

Tags:    
News Summary - Man smothers wife, son over 'financial' issues in Delhi's Shahdara, then confesses to murder on family WhatsApp group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.