ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. ചടങ ്ങിൽ പങ്കെടുക്കുമെന്ന മുൻ നിലപാട് മമത തിരുത്തുകയായിരുന്നു. നരേന്ദ്രമോദിക്കുള്ള കത്ത് ട്വിറ്ററിലൂടെ പങ് കുവെച്ചുകൊണ്ടാണ് മമത തൻെറ നിലപാട് മാറ്റം അറിയിച്ചത്.
പശ്ചിമബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ 54പേർ കൊല ്ലപ്പെട്ടുവെന്ന ബി.ജെ.പിയുടെ വാദമാണ് മമതയെ ചൊടിപ്പിച്ചത്. രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടുവെന്നത് സത്യമല്ലെന്നും രാഷ്ട്രീയ സംഘർഷങ്ങൾ പശ്ചിമബംഗാളിൽ ഉണ്ടായിട്ടില്ലെന്നും മമത കുറിച്ചു. വ്യക്തി വിരോധമോ കുടുംബപ്രശ്നങ്ങളോ മറ്റ് തർക്കങ്ങളോ ആവാം കൊലപാതകത്തിൻെറ കാരണങ്ങൾ. ഒന്നും രാഷ്ട്രീയമായി ബന്ധപ്പെട്ടതായിരുന്നില്ല. അത്തരം രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്നും മമത വ്യക്തമാക്കി.
ഭരണഘടനാപരമായ ക്ഷണം സ്വീകരിക്കാമെന്നായിരുന്നു താൻ കരുതിയത്. എന്നാൽ ബംഗാളിൽ രാഷ്ട്രീയ സംഘർഷത്തിൽ 54 പേർ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പിയുടേതായി വന്ന മാധ്യമ റിപ്പോർട്ടുകൾ ഒരു മണിക്കൂർ മുമ്പ് ശ്രദ്ധയിൽപെട്ടു. ഇത് തന്നെ ചടങ്ങിൽ പങ്കെടുക്കാതിരിക്കാൻ നിർബന്ധിതയാക്കിയെന്നും മോദിയോട് ക്ഷമ ചോദിക്കുന്നതായും മമത കുറിപ്പിൽ വ്യക്തമാക്കി.
ജനാധിപത്യം ആഘോഷിക്കാനുള്ള മഹനീയ മുഹൂർത്തമാണ് സത്യപ്രതിജ്ഞാചടങ്ങെന്നും ആരെയെങ്കിലും വിലകുറച്ച് കാണിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ളതല്ല അതെന്നും മമത കൂട്ടിച്ചേർത്തു. എന്നാൽ, രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളെ പങ്കെടുപ്പിക്കുന്നതിലുള്ള എതിർപ്പാണ് മമതയുടെ പിൻമാറ്റത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
The oath-taking ceremony is an august occasion to celebrate democracy, not one that should be devalued by any political party pic.twitter.com/Mznq0xN11Q
— Mamata Banerjee (@MamataOfficial) May 29, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.