കേണൽ പുരോഹിത് ജയിലിൽ നിന്നിറങ്ങിയത് സൈനിക അകമ്പടിയോടെ

മുംബൈ: മലേഗാവ് സ്ഫോടനകേസിൽ ജാമ്യം നേടിയ ലഫ്.കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയിൽ മോചിതനായി. ഒമ്പതു വര്‍ഷത്തിനുശേഷമാണ് പുരോഹിത് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 
നവി മുംബൈയിലെ തലോജ ജയിലില്‍ നിന്ന്  രാവിലെ 10.45 ഒാടെയാണ് പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് മിലിറ്ററി പൊലീസും പ്രത്യേക ദൗത്യസേനയിലെ സൈനികരും കാത്തുനിന്നിരുന്നു. തുടർന്ന് പുരോഹിതിനെ  സൈനിക അകമ്പടിയോട് കൂടി കൊളാബയിലെ സൈനികകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ജാമ്യത്തിലിറങ്ങി 24 മണിക്കൂറിനകം സൈനിക കേന്ദ്രത്തിലെത്തി റിപ്പോർട്ട് ചെയ്യണം. 

സൈന്യത്തിലേക്ക് തിരിച്ചെത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് കേണൽ പുരോഹിത് കോടതിയിൽ അറിയിച്ചിരുന്നു. സേനാ യൂനിഫോം തെൻറ ശരീരത്തിെൻറ ഭാഗമായിരുന്നുവെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സേവനസംഘടനയായ ഇന്ത്യൻ കരസേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പുരോഹിത് പറഞ്ഞത്. 

എന്നാൽ, അദ്ദേഹത്തിന് സൈന്യത്തിൽ പ്രത്യേക ചുമതല നൽകില്ലെന്നാണ് റിപ്പോർട്ട്.  പുരോഹിതിന്‍റെ പ്രവർത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും.

തിങ്കളാഴ്ചയാണ് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. 

സൈന്യത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പുരോഹിതിനെ ഒമ്പത് പേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് 2008ല്‍ മഹാരാഷ്ട്ര എ.ടി.എസാണ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Malegaon Blast Case: Lt Col Shrikant Prasad Purohit Walks Out on Bail After 9 Years in Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.