മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന നേതൃത്വം തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള് ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ് എം.എൽ.എമാർ ശിവസേനക്ക് പിന്തുണ നൽകാൻ തയാറാണെന്ന് കാണിച്ച് സോണിയാഗാന് ധിക്ക് കത്തയച്ചയായാണ് സൂചന. അതേസമയം എ.കെ. ആൻറണി, കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉൾപ്പടെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ശിവസേനയെ പിന്തുണക്കുന്നതിനെ എതിർക്കുന്നതായാണ് വിവരം. ഇരു ഭാഗങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തിൽ വലയുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാനും യുക്തമായ തീരുമാനം കൈക്കൊള്ളുന്നതിനും തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. സഖ്യ ചുമതലയുള്ള കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, എ.ഐ.സി.സി ജനറൽ െസക്രട്ടറി കെ.സി വേണുഗോപാൽ, മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ എന്നിവർ സോണിയാഗാന്ധിയുമായി അവരുടെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയാണ്.
വൈകുന്നേരം നാല് മണിക്ക് കോൺഗ്രസ് സംസ്ഥാന നേതൃത്വം യോഗം ചേരുന്നുണ്ട്. ശിവസേനക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം യോഗത്തിൽ ൈകക്കൊണ്ടേക്കും. കോൺഗ്രസുമായി ആലോചിച്ച ശേഷം തങ്ങളുെട തീരുമാനം അറിയിക്കുമെന്നാണ് ശരത് പവാർ വ്യക്തമാക്കിയത്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ശിവസേനക്ക് തിങ്കളാഴ്ച രാത്രി 7.30 വരെയാണ് സമയമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.