മഹാനാടകം ഇതുവരെ

  • ഒക്ടോബർ 24: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും എൻ.സി. പി 54 സീറ്റുകളിലും കോൺഗ്രസ് 44 സീറ്റുകളിലും വിജയിച്ചു.
  • തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാമെന്ന ബി.ജെ.പി വാഗ്ദാനം ഓർമിപ്പിച്ച് ഉദ്ധവ് താക്കറെ
  • അധികാരം പങ്കിടാമെന്നാണ് കരാറെന്നും മുഖ്യമന്ത്രി സ്ഥാനമല്ലെന്നും ബി.ജെ.പി നിലപാട്
  • ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം മുറുകുേമ്പാഴും കാഴ്ചക്കാരുടെ റോളിൽ കോൺഗ്രസും എൻ.സി.പിയും
  • നവംബർ 8: ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പുതിയ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല.
  • നവംബർ 9-10: ബി.ജെ.പി ശിവസേന എൻ.സി.പി കോൺഗ്രസ് പാർട്ടികളെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാനായില്ല
  • നവംബർ 12: സർക്കാറുണ്ടാക്കാൻ കൂടുതൽ സമയം എൻ.സി.പി ചോദിച്ചെങ്കിലും അനുവദിക്കാതെ ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നു.
  • രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ സർക്കാറുണ്ടാക്കാൻ ശ്രമം ശക്തമാക്കി സേന-എൻ.സി.പി കോൺഗ്രസ് സഖ്യം
  • മൂന്ന് പാർട്ടികളും ചേർന്ന് പൊതുമിനിമം പരിപാടിക്ക് രൂപം നൽകുന്നു.
  • ശിവസേന സഖ്യത്തിൽ കോൺഗ്രസിലും എൻ.സി.പിയിലും എതിർപ്പ്. സോണിയ-പവാർ ചർച്ച പലതവണ മാറ്റിവെക്കുന്നു
  • നവംബർ 22:ഒടുവിൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ സർക്കാറുണ്ടാക്കാൻ ശിവസേന-എൻ.സി.പി കോൺഗ്രസ് ധാരണ
  • നംബർ 23: അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി സർക്കാറുണ്ടാക്കുന്നു.
Tags:    
News Summary - Maharashtra politics-Timeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.