മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയേയും അധ്യക്ഷൻ ശരദ് പവാറിനെയും കബളിപ്പിച്ച് ബി.ജെ.പിയോടൊപ്പം ചേർന്ന് സർക ്കാർ രൂപീകരിക്കാനുള്ള അജിത്ത് പവാറിെൻറ നീക്കം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കു കയാണ്. എന്നാൽ ഇൗ സംഭവം ശരദ് പവാറിെൻറ ഓർമകളെ അൽപം പിന്നോട്ട് കൊണ്ടുപോയിക്കാണും. 41 വർഷം പിന്നിലേക്ക് ത ിരിഞ്ഞു നോക്കുമ്പോൾ സമാനമായ ഒരു കാലുമാറ്റത്തിെൻറ ചിത്രം ശരദ് പവാറിനു മുന്നിൽ തെളിഞ്ഞു വരും.
ഇന്ന് അജിത്ത് പവാറാണെങ്കിൽ അന്ന് ശരദ് പവാറായിരുന്നു പാർട്ടിയെ തള്ളി സ്വന്തം കാര്യം നോക്കി പോയത്. 1978ൽ കോൺ ഗ്രസിനെ വീഴ്ത്തി സ്വന്തം പാർട്ടി രൂപീകരിച്ച് ശരദ് പവാർ ജനതാ പാർട്ടിക്കൊപ്പം ചേർന്നപ്പോൾ മുഖ്യമന്ത്രിയായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാൽ ഇൗ സർക്കാറിന് രണ്ട് വർഷം മാത്രമായിരുന്നു ആയുസ്സ്. എങ്കിലും സ്വന്തം പാർട്ടിയുമായി പത്തു വർഷത്തോളം കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ശരദ് പവാർ ഇതിനകം ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളർന്നിരുന്നു.
1978ൽ കോൺഗ്രസ് പിളർന്നതിന് ശേഷം ശരദ് പവാർ പാർട്ടിയുടെ ഔദ്യോഗിക വിഭാഗത്തിനൊപ്പം നിന്നു. തുടർന്ന് ഒരു മാസത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എസിന് 69 സീറ്റുകളും കോൺഗ്രസ് ഐക്ക് 65 സീറ്റുകളും ജനതാ പാർട്ടിക്ക് 99 സീറ്റുകളുമാണ് ലഭിച്ചത്. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നതോടെ കോൺഗ്രസ് എസും കോൺഗ്രസ് ഐയും ചേർന്ന് സർക്കാർ രൂപീകരിച്ചു. കോൺഗ്രസ് എസിലെ വസന്തദാദ പാട്ടീൽ മുഖ്യമന്ത്രിയും കോൺഗ്രസ് ഐയിലെ നാഷിക് റാവു തിർപുടെ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു.
എന്നാൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള കലഹം മൂലം സർക്കാറിെൻറ പ്രവർത്തനം ബുദ്ധിമുട്ടിലായി. ഇതോടെ ശരദ് പവാർ പാർട്ടി വിടാൻ തീരുമാനിച്ചു. ജനതാ പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖറുമായി ചേർന്ന് ധാരണയുണ്ടാക്കി. തുടർന്ന് 38 എം.എൽ.എമാരുമായി പവാർ കോൺഗ്രസ് വിട്ട് സമാന്തര കോൺഗ്രസ് എന്ന പേരിൽ പുതിയ സർക്കാറിന് രൂപം നൽകി. 38ാമത്തെ വയസ്സിൽ ശരദ് പവാർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി.
നിരവധി ചെറു പാർട്ടികളേയും ജനതാ പാർട്ടിയേയും ചേർത്തുള്ള മഴവിൽ സഖ്യമായിരുന്നു പവാറിെൻറ നേതൃത്വത്തിലുള്ള സർക്കാർ. അടിയന്തരാവസ്ഥയെ തുടർന്ന് അടിതെറ്റിയ ഇന്ദിരാഗാന്ധി 1980ൽ അധികാരത്തിലേക്ക് തിരിച്ചു വന്നേപ്പാൾ പവാർ മന്ത്രിസഭ പിരിച്ചുവിട്ടു. ഇതിനിടെ ബി.ജെ.പിക്കൊപ്പം നിന്ന് പ്രതിപക്ഷ നേതാവായ ചരിത്രവും പവാറിനുണ്ടായിരുന്നു.
ചരിത്രത്തിെൻറ പുനരാവർത്തനമാണ് സഹോദര പുത്രൻ അജിത്ത് പവാറിലൂടെ 41 വർഷത്തിനിപ്പുറം ശരദ് പവാർ എന്ന രാഷ്ട്രീയ അതികായെൻറ രാഷ്ട്രീയ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.