ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാർക്കെതിരായ വ്യക്തിപരമായ വിമർശനങ്ങൾ മൂലം യുവാക്കൾ ജഡ്ജിമാരാവാൻ തയാറാവുന് നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജഡ്ജിമാെര വ്യക്തിപരമായി അധിക്ഷേപിക്കുന്നത് മോശം പ്രവണ തയാണെന്നും അദ്ദേഹം പറഞ്ഞു.
ഇൗ രീതിയിലുള്ള അധിക്ഷേപം ഭയന്നാണ് യുവാക്കളൊന്നും ജഡ്ജിമാരാവാൻ തയാറാകാത്തത്. ജഡ്ജിമാരെ നിയമിക്കുേമ്പാൾ സീനിയോറിറ്റിയെ മറികടന്ന് മെറിറ്റിന് പ്രാധാന്യം ലഭിക്കുന്നത് അസാധാരണമല്ലെന്നും രഞ്ജൻ ഗോഗോയ് പറഞ്ഞു. ജഡ്ജി നിയമനങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും ചിരിക്കാൻ നയന്ത്ര പ്രതിനിധിയോ രാഷ്ട്രീയക്കാരനോ അല്ല താനെന്നും രഞ്ജൻ ഗൊഗോയ് പറഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. എല്ലാവരോടും എപ്പോഴും ചിരിച്ചിടപഴകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.