2014 ഡിസംബർ ഒന്ന്: സഹപ്രവർത്തകെൻറ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കാനെത്തിയ ജഡ്ജി ബി.എച്ച്. ലോയ നാഗ്പുരിലെ സർക്കാർ അതിഥിമന്ദിരമായ രവി ഭവനിൽ മരിച്ചു.
•2017 നവംബർ: മരണത്തിൽ ദുരൂഹത ആരോപിച്ച് ലോയയുടെ സഹോദരി രംഗത്തുവന്നു. സൊഹ്റാബുദ്ദീൻ വധക്കേസുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു.
•2018 ജനുവരി 11: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.
•ജനുവരി 12: ലോയയുടെ മരണം സംബന്ധിച്ച് സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിെൻറ പ്രതികരണം തേടി.
•ജനുവരി 16: പരാതിക്കാർക്ക് ഏതുതരം രേഖ കൈമാറണമെന്ന് മഹാരാഷ്ട്ര സർക്കാറിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.
•ജനുവരി 31: റിട്ട. സുപ്രീംകോടതി ജഡ്ജിമാരുടെയും മുൻ പൊലീസ് ഉദ്യോഗസ്ഥരുടെയും സമിതി രൂപവത്കരിച്ച് വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ എൽ. രാംദാസിെൻറ ഹരജി.
•ഫെബ്രുവരി രണ്ട്: ലോയയുടെ മരണം മാത്രമേ പരിശോധിക്കൂവെന്നും അതുമായി ബന്ധപ്പെട്ട് ഉയർന്ന സൊഹ്റാബുദ്ദീൻ വധക്കേസും അതിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാക്കുള്ള ബന്ധവും പരിഗണിക്കില്ലെന്നും സുപ്രീംകോടതി.
•ഫെബ്രുവരി അഞ്ച്: കേസുമായി ബന്ധപ്പെട്ട് രണ്ട് ജഡ്ജിമാരുൾപ്പെടെ 11 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷക സംഘടനയുടെ ഹരജി.
•ഫെബ്രുവരി ഒമ്പത്: ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിയിൽ മഹാരാഷ്ട്ര സർക്കാർ.
•ഫെബ്രുവരി 12: കേസിൽനിന്ന് പിന്മാറാൻ തങ്ങളുടെമേൽ സമ്മർദമുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകർ.
•മാർച്ച് 19: സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.