പട്ന: കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ട്രെയിനിൽനിന്ന് വലിച്ചെറിഞ്ഞ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സംഭവത്തെ നീചമായ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം ഉൗർജിതമാക്കിയെന്നും അറിയിച്ചു. പെൺകുട്ടി നൽകിയ രണ്ടുപേരെക്കുറിച്ച സൂചനകളനുസരിച്ച് ഒരാളെ പൊലീസ് ലഖോചക് ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. മറ്റൊരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സഹോദരഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്നു.
വെള്ളിയാഴ്ച വീടുവിട്ടുപോയ പെൺകുട്ടിെയ ആറുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷം സമീപത്തെ ബൻഷിപുർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കൽ ട്രെയിനിൽ കയറ്റി. പിന്നീട് ഒാടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ശനിയാഴ്ച രാവിലെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് ട്രാക്കിനുസമീപം പെൺകുട്ടിയെ അവശനിലയിൽ കണ്ടത്. ആദ്യം സദർ ആശുപത്രിയിലും തുടർന്ന് പട്ന മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.