ബംഗളൂരു: കർണാടകയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് ജി. പരമേശ്വര വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെ ജനതാദൾ നേതാവ് എച്ച്.ഡി കുമാരസ്വാമി മാത്രമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ അറിയിച്ചു. ബുധനാഴ്ച നടക്കുമെന്ന് കരുതുന്ന വിശ്വാസവോെട്ടടുപ്പിന് ശേഷം മാത്രമേ മറ്റ് മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂെവന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ജി. പരമേശ്വരയെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനവും അദ്ദേഹത്തിന് നൽകുമെന്നായിരുന്നു സൂചന. എന്നാൽ രണ്ട് ഉപമുഖ്യമന്ത്രിമാരുടെ സാധ്യതകളെ കുറിച്ച് ജനതാദൾ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച രാത്രി നടന്ന കോൺഗ്രസ്- ജനതാ ദൾ േയാഗത്തിൽ കോൺഗ്രസിന് 20 മന്ത്രി സ്ഥാനവും ജനതാദളിന് 13 മന്ത്രി സ്ഥാനവും നൽകാൻ തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.