ബംഗളൂരു: ഖലിസ്ഥാൻ തീവ്രവാദിയെന്ന് സംശയിക്കുന്നയാൾ ബംഗളൂരുവിൽ പിടിയിൽ. ജർനയി ൽ സിങ് സിദ്ദു എന്നയാളെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം സാംപികെഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ പാകിസ്താെൻറ ഐ.എസ്.ഐയുമായി നിരന്തരം ബന്ധപ്പെട്ടതിെൻറ തെളിവുകൾ ലഭിച്ചതായി സി.സി.ബി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
ആറുമാസം മുമ്പാണ് ഇയാൾ ബംഗളൂരുവിലെത്തിയത്. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ സാംപികെഹള്ളിയിൽ പേയിങ് െഗസ്റ്റായി താമസിച്ചുവരുകയായിരുന്നു.
ഇയാൾ ഖലിസ്ഥാൻ തീവ്രവാദിയാണെന്നാണ് പൊലീസ് വിശദീകരണമെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.