ന്യൂഡൽഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങുമായി റോഹിങ്ക്യൻ അഭയാർഥികൾ. ഡൽഹിക്കടുത്ത ഫരീദാബാദ്, ശരംവിഹാർ എന്നിവിടങ്ങളിൽ പരമദാരിദ്ര്യത്തിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥി കുടുംബങ്ങൾ 40000ഒാളം രൂപ സമാഹരിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറി.
അഭയാർഥികൾ ചേർന്ന് രൂപപ്പെടുത്തിയ ഷൈൻ സ്റ്റാർ എഫ്.സി ഫുട്ബാൾ ക്ലബിെൻറ ആഭിമുഖ്യത്തിലാണ് ധനം സമാഹരിച്ചത്. വിദ്യാർഥികളും കൂലിപ്പണിക്കാരുമൊക്കെ ക്ലബിെൻറ ഭാഗമാണ്. ക്ലബിെൻറ കരുതൽ ധനമായി സൂക്ഷിച്ച 5000 രൂപയും അഭയാർഥി കുടുംബങ്ങളുടെ അടിയന്തരാവശ്യങ്ങൾക്ക് നീക്കിവെച്ച 10,000 രൂപയും ദുരിതാശ്വാസ സഹായനിധിയിലേക്ക് നൽകി.
സന്നദ്ധ പ്രവർത്തനം നടത്തിവരുന്ന ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ മുഖേനയാണ് റോഹിങ്ക്യൻ അഭയാർഥികൾ ദുരിതാശ്വാസ സഹായം ലഭ്യമാക്കിയത്. ഫൗണ്ടേഷെൻറ നേതൃത്വത്തിൽ നടത്തിവരുന്ന വിഷൻ 2026 പദ്ധതി സി.ഇ.ഒ പി.കെ. നൗഫൽ ഇൗ തുക ഏറ്റുവാങ്ങി. ടീം മാനേജർ മുഹമ്മദ് ഷിഹാദ് സന്നിഹിതനായിരുന്നു. കേരളത്തിൽ ഫൗണ്ടേഷൻ നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇൗ തുക വിനിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.