ന്യൂഡൽഹി: കർതാർപൂർ ഇടനാഴിയിലൂടെ സിഖ് തീർഥാടകരുടെ ആദ്യസംഘം പാകിസ്താനിലെത്തി. 500 പേരുടെ ആദ്യ സംഘമാണ് ഗുരുദ് വാര ദർബാർ സാഹിബിലേക്ക് തീർഥാടനത്തിനായി എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ തീർഥാടന സംഘത്തിൻ െറ ഫ്ലാഗ് ഓഫ് നിർവഹിച്ചത്. കർതാർപൂർ ഇടനാഴിയിലെ ഇരു രാജ്യങ്ങളുടേയും അതിർത്തിയിലുള്ള ചെക്പോസ്റ്റുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും നിർവഹിക്കും.
പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക് ഇന്ത്യയിൽനിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല.
ഒടുവിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ ചർച്ചക്ക് തയാറായതോടെ കർതാര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദിവസവും 5000 തീർഥാടകർക്ക് ഗുരുദ്വാര സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.