ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ്19 വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തുംകുരു സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം മൂന്നായി. കർണാടകയിൽ 56 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
മാർച്ച് അഞ്ചിന് ഡൽഹിയിലേക്കും 11 തിരിച്ച് കർണാടകയിലേക്കും യാത്ര ചെയ്ത ഇദ്ദേഹത്തെ കോവിഡ് രോഗലക്ഷണങ്ങെള തുടർന്ന് മാർച്ച് 23 ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയവെ ശ്വാസതടസെത്ത തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ മക്കയിൽ നിന്നെത്തിയ ചിക്കബെല്ലാപുർ സ്വദേശിയായ 75 കാരിയും സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കൽബുറഗി സ്വദേശിയായ 76 കാരനുമാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. ഇന്ന് രാജസ്ഥാനിനെ ബിൽവാഡയിലും ഒരാൾ മരിച്ചിരുന്നു. ഏറ്റവും കൂടുതൽ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കോവിഡ് പരിശോധനക്കായി 35 സ്വകാര്യ ലാബുകൾക്ക് കൂടി ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.