ബംഗളൂരു: കർണാടകയിലെ നഴ്സിങ് കോളജുകളിലെ വ്യാപക ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപ ര്യ ഹരജിയിൽ എതിർകക്ഷികളിൽനിന്ന് ഹൈകോടതി വിശദീകരണം തേടി. മലയാളി വിവരാവകാശ പ്രവർത്തകനായ എം.കെ. തോമസ് നൽകിയ ഹ രജിയിൽ കർണാടക ഹൈകോടതി രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല, കർണാടക ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി, മ െഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ, കർണാടക നഴ്സിങ് കൗൺസിൽ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നവംബർ 15നകം എതിർകക്ഷികൾ ഹൈകോടതിയിൽ മറുപടി നൽകണം.
ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകൾ നൽകുന്ന 832 നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കർണാടകയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. എന്നാൽ, ഇവയിൽ പല സ്ഥാപനങ്ങളുടെ പേരിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും വിഷയത്തിൽ സി.ബി.െഎ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. നഴ്സിങ് കൗൺസിലിെൻറ അംഗീകാരവും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുെട അഫിലിയേഷനുമുള്ള ചില സ്ഥാപനങ്ങളിൽ വിദ്യാർഥികൾ ഫീസടച്ച് പ്രവേശനം നേടുന്നുണ്ടെങ്കിലും റഗുലർ ക്ലാസുകൾ നടക്കുന്നില്ലെന്നും പരീക്ഷക്ക് മാത്രമാണ് വിദ്യാർഥികൾ ഹാജരാവുന്നതെന്നും എം.കെ. തോമസ് ചൂണ്ടിക്കാട്ടി. ഇൗ പരീക്ഷതന്നെ കോളജുകളുടെ പേരിൽ മറ്റു പലയിടത്തുമാണ് നടത്തുന്നത്. പഠനകാലത്ത് കോളജുകളിൽ വിദ്യാർഥികൾ റഗുലർ ക്ലാസുകളിൽ പെങ്കടുക്കുന്നതിനുപകരം, ജോലി ചെയ്യുകയാണ്. ചില സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പേരിൽ അഡ്മിഷൻ കാർഡും ഹാൾ ടിക്കറ്റും വരെ ഉണ്ടെങ്കിലും വിദ്യാർഥികൾ പുറത്തുകഴിയുകയാണെന്ന് രേഖകൾ പറയുന്നു.
കെട്ടിടംപോലുമില്ലാത്ത നഴ്സിങ് കോളജുകളുമുണ്ടെന്നും രജിസ്റ്റർ ചെയ്ത വിലാസത്തിൽ അന്വേഷിച്ചപ്പോൾ അത്തരമൊരു കെട്ടിടം കണ്ടെത്താനായില്ലെന്നും തോമസ് പറഞ്ഞു. നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ ഇത്തരം ക്രമക്കേടുകൾ ആരോഗ്യ മേഖലയുടെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെയും നിലവാരത്തെയാണ് പ്രതികൂലമായി ബാധിക്കുക. ഫാക്കൽറ്റിയോ, ക്ലിനിക്കൽ സൗകര്യങ്ങളോ, സ്വന്തമായി ഫോൺപോലും ഇല്ലാത്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ വിജ്ഞാപന പ്രകാരം, പുറത്തുവിട്ട ചില നഴ്സിങ് സ്ഥാപനങ്ങളുടെ മേൽവിലാസവും അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മേൽവിലാസവും തമ്മിൽ പൊരുത്തക്കേടുകളും കണ്ടെത്തി. പലതവണ ആരോഗ്യ സർവകലാശാലയുമായി ബന്ധപ്പെട്ട ശേഷം മാത്രമാണ് തനിക്ക് ഇൗ വിവരങ്ങൾ ലഭ്യമായതെന്ന് തോമസ് പറഞ്ഞു. ഇത്തരം ക്രമക്കേടുകൾക്ക് ആരോഗ്യ സർവകലാശാലയിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും രേഖകളിൽ കൃത്രിമം കാണിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.