ബംഗളൂരു: ആറുദിവസത്തോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ 17 മന്ത്രിമാരുടെയും വകുപ ്പ് വിഭജനം പൂർത്തിയായതിന് പിന്നാലെ കർണാടക ബി.ജെ.പിയിൽ ഭിന്നത രൂക്ഷം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മഹേഷ് കുമത്തള്ളിയോട് അതാണിയിൽനിന്നും പരാജയപ്പെട്ട മുൻ എം.എൽ.എ ലക്ഷ്മൻ സവാദിയെ ഉപമുഖ്യമന്ത്രിയാക്കിയതിലും മുതിർന്ന എം.എൽ.എമാരെ തഴഞ്ഞതിലുമാണ് പ്രതിഷേധം ആളിക്കത്തുന്നത്. നിയമസഭയിൽ മൊൈബലിൽ നീലച്ചിത്രം കണ്ട് ചാനൽ കാമറയിൽ കുടുങ്ങിയതിനെതുടർന്ന് 2012ൽ ലക്ഷ്മൻ സവാദിക്ക് മന്ത്രിസ്ഥാനം രാജിവേക്കേണ്ടിവന്നിരുന്നു. മോശം പ്രതിച്ഛായയുള്ള ഒരാളെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും തിടുക്കപ്പെട്ട് മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്തതിനെ രേണുകാചാര്യ എം.എൽ.എ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചോദ്യം ചെയ്തു.
മംഗളൂരുവിലെ റേവ് പാർട്ടി കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് സവാദി, സി.സി. പാട്ടീൽ, കൃഷ്ണ പലെമർ എന്നിവർ മൊബൈലിൽ നീലച്ചിത്രം കാണുന്നതും ചാനൽ കാമറയിൽ കൂടുങ്ങുന്നതും. റേവ് പാർട്ടികളെക്കുറിച്ചറിയാനാണ് വിഡിയോ കണ്ടതെന്നായിരുന്നു അന്ന് സവാദി വിശദീകരിച്ചിരുന്നത്. വിവാദത്തെതുടർന്ന് അന്നത്തെ ബി.ജെ.പി സർക്കാറിലെ മന്ത്രിമാരായിരുന്ന മൂന്നുപേരും രാജിവെച്ചു. സവാദിക്കൊപ്പം വിവാദത്തിൽ ഉൾപ്പെട്ട സി.സി. പാട്ടീൽ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുതിർന്ന ദലിത് നേതാവ് ഗോവിന്ദ് കർജോൽ, യുവ വൊക്കലിഗ നേതാവ് ഡോ. അശ്വത് നാരായൺ എന്നിവരാണ് സവാദിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.