പുഖ്രായന്‍: വിവാഹത്തിന് പത്തുനാള്‍ മാത്രം ശേഷിക്കെയാണ് റുബി ഗുപ്തയെന്ന 20കാരിക്കുമേല്‍ അശനിപാതംപോലെ ദുരന്തം വന്നുപതിച്ചത്. ഡിസംബര്‍ ഒന്നിനു നടത്താന്‍ നിശ്ചയിച്ച വിവാഹത്തിനായുള്ള യാത്രയില്‍ റുബിക്കൊപ്പം പിതാവും നാലു സഹോദരങ്ങളും ഉണ്ടായിരുന്നു. ഉറക്കത്തിനിടയിലെ ഭയാനക സ്വപ്നം പോലെയായി ആ ദുരന്തം.
ദുരന്തത്തിനുശേഷം അവള്‍ക്ക് പിതാവിനെ കണ്ടത്തൊനായിട്ടില്ല. റുബിയുടെ കൈയൊടിഞ്ഞു. അര്‍ച്ചന, ഖുഷി, അഭിഷേക്, വിശാല്‍ എന്നീ സഹോദരങ്ങള്‍ക്കും പരിക്കേറ്റു. അവശിഷ്ടങ്ങള്‍ക്കിടയില്‍ പിതാവ് രാം പ്രസാദ് ഗുപ്തയെ തേടിയലയുകയാണ് അവള്‍. ‘‘എവിടെയും എനിക്കെന്‍െറ പിതാവിനെ കാണാനായില്ല.
ചിലര്‍ പറയുന്നു, ആശുപത്രിയിലോ മോര്‍ച്ചറിയിലോ പോയി നോക്കാന്‍. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല’ -ഇടറിയ ശബ്ദത്തില്‍ റുബി പറയുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം ഈ കുടുംബം കൈയില്‍ കരുതിയിരുന്നതെല്ലാം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.