ലഖ്നോ: അഖിലഭാരത ഹിന്ദു മഹാസഭ നേതാവും ഹിന്ദു സമാജ് പാർട്ടി സ്ഥാപകനുമായ കമലേഷ് ത ിവാരിയെ (45) വധിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ റഷീദ് ദുബൈയിൽനിന്ന് രണ്ട് മാസം മുന്നേ സൂറത്തിലെത്തിയതായ ി അധികൃതർ. ദുബൈയിൽ കമ്പ്യൂട്ടർ ഓപറേറ്ററായി ജോലി ചെയ്യുന്ന ഇയാൾ കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാന ായാണ് സൂറത്തിൽ എത്തിയതെന്നാണ് സൂചന. കേസിൽ മൗലാന മുഹ്സിൻ ഷെയ്ഖ് (24), റഷീദ് അഹ്മദ് പഠാൻ (23), ഫൈസാൻ (21) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റഷീദ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മറ്റ് രണ്ടു പേരാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. കാവി നിറത്തിലുള്ള കുർത്ത ധരിച്ച അക്രമികളിൽ രണ്ടു പേർ ഒരു പെട്ടി കൈയിലേന്തി എത്തുന്നത് തിവാരിയുടെ വീടിനു മുന്നിലെ സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് കുറ്റകൃത്യം നടന്ന വീടിൻെറ പരിസരത്ത് നിന്ന് ഒരു ബേക്കറിയുടെ പലഹാര പെട്ടി കണ്ടെടുത്തതോടെയാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
മൂന്ന് പേരും ബേക്കറിയിൽ പോയി മധുര പലഹാരപെട്ടി വാങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഈ പെട്ടി പിന്നീട് ആയുധം ഒളിപ്പിക്കാനായി ഉപയോഗിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പലഹാരം വാങ്ങിയതിൻെറ ബില്ലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.