ന്യൂഡൽഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അടക്കം പ്രതിപ്പട്ടികയിലുണ്ടായിരുന്ന സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിെൻറ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണം ഗൗരവ വിഷയമാണെന്ന് സുപ്രീംകോടതി. ബി.എച്ച്. ലോയയുടെ േപാസ്റ്റ്മോർട്ടം റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാറിേനാട് ഹാജരാക്കാനും ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ആവശ്യപ്പെട്ടു. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണെമന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ ബി.എസ്. ലോൺ, കോൺഗ്രസ് നേതാവ് ശഹസാദ് പൂനേവാല എന്നിവർ നൽകിയ ഹരജി പരിഗണിക്കുന്നത് േകാടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബി.ആർ. ലോൺ നൽകിയ ഹരജി സീകരിക്കാൻ വ്യാഴാഴ്ച ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
ജഡ്ജി ബി.എച്ച്. ലോയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതിയിലെ ജസ്റ്റിസ് അരുൺ മിശ്രയുടെ 10ാം ബെഞ്ചിലേക്ക് കൈമാറിയതുമായി ബന്ധെപ്പട്ടാണ് വെള്ളിയാഴ്ച സുപ്രീംകോടതിയിൽ െപാട്ടിത്തെറിയുണ്ടായത്.
2014 ഡിസംബര്‍ ഒന്നിനാണ് ബി.എച്ച്. ലോയ മരിച്ചത്. സഹപ്രവര്‍ത്തകെൻറ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട യാത്രക്കിടെ നാഗ്പൂരില്‍വെച്ച് ഹൃദയസ്തംഭനംമൂലം മരിച്ചുവെന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാല്‍, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയെ ഉദ്ധരിച്ച് ‘കാരവാൻ’ വാർത്ത നൽകിയതോടെയാണ് വിഷയം ചർച്ചയായത്. അന്വേഷണമാവശ്യപ്പെട്ട് ജനുവരി എട്ടിന് ബോംേബ ലോയേഴ്സ് അസോസിയേഷന് ബോംബേ ഹൈകോടതിയില്‍ പൊതുതാൽപര്യ ഹരജി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.