ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിെൻറ വാദം കേട്ട പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനായ ബി.ആര്. ലോൺ അടിയന്തരമായി വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കുകയായിരുന്നു.
ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ഉന്നത െപാലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലുള്ള ഏറെ വിവാദം സൃഷ്ടിച്ച സംഭവമാണ് െസാഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസെന്നും അതിനാല്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഹരജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു.
2014 ഡിസംബര്‍ ഒന്നിനാണ് ബി.എച്ച്. ലോയ മരിച്ചത്. സഹപ്രവര്‍ത്തകെൻറ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള യാത്രക്കിടെ നാഗ്പുരില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു എന്നായിരുന്നു വാർത്തകൾ പുറത്തുവന്നത്. എന്നാല്‍, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയെ ഉദ്ധരിച്ച് ‘കാരവൻ’ മാഗസിൻ വാർത്ത നൽകിയതോടെയാണ് വിഷയം ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.